"
അക്കുത്തിക്കുത്താന വരമ്പേൽ കല്ലേ മുട്ടി,കരിംകുട്ടി" എന്ന കളി ബാല്യത്തിൽ
ഒരിക്കലെങ്കിലും കളിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.
ഈ കളിയിലെ കഥാ പാത്രമായ കല്ലെമുട്ടിയെ ക്കുറിച്ചു ചില കാര്യങ്ങൾ
അറിയാൻ ശ്രമിക്കാം
നമ്മുടെ ജാലാശയങ്ങളിൽ പരക്കെ കാണപ്പെടുന്ന ഒരു മത്സ്യമാണ് കല്ലേ മുട്ടി.
അനബാസ് ടെസ്റ്റുദിനയൂസ്(nabas testudineus ) എന്ന ശാസ്ത്രീയ നാമധാരിയായ
കല്ലെടമുട്ടി,
കല്ലേമുട്ടി, കരിംകുട്ടി കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേറി, കല്ലുരുട്ടി,
ചോവനെ കൊല്ലി, ചെമ്പല്ലി ഇങ്ങനെ പ്രാദേശികമായ വിവിധ നാമങ്ങളിൽ
ഇവ അറിയപ്പെടുന്നു.
ശുദ്ധ ജല മത്സ്യമാണെങ്കിലും വെള്ളം തീര്ത്തും വറ്റിയ ചെളിക്കുണ്ടുകളിൽ
പോലും കഴിയാൻ സാധിക്കുന്ന ഇവയ്ക്കു അന്തരീക്ഷ വായുവിൽ
നിന്ന്നേരിട്ട് ശ്വസിക്കുവാൻ പര്യാപ്തമായതിനാലും അതിന്റെ ബലമുള്ള
മുള്ള് നിറഞ്ഞ പാർശ്വ ചിറകുകളുടെ സഹായത്താൽ കരയിലൂടെ പോലും
ഏറെ ദൂരം സഞ്ചരിച്ചു സമീപസ്ഥമായ മറ്റൊരു ജലാശയത്തിൽ
എത്തിച്ചേരുവാനും കഴിയുന്നു.
ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ
കണ്ടുവരുന്ന കല്ലെമുട്ടിക്കു ഏതാണ്ടു 20 സെന്റീമീറ്റർ വരെ നീളമുണ്ടാകം .
ശരീരത്തിന്റെ മുകളിലും താഴെയുമായി ബലമേറിയ മുള്ളുകളുടെ ഒരു
നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമോ മഞ്ഞ കലർന്ന പച്ച നിറമോ
ശരീരത്തിനുണ്ടാവാം.
കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും
കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു.
പണ്ട് ചൂണ്ടയിൽ വെറും തുമ്പപ്പൂ കൊരുത്തു പോലും ഞാൻ ഇവയെ
പിടിച്ചിട്ടുണ്ട് .ചൂണ്ട താഴേക്ക് വീഴ്ത്തിയാലുടനെ തന്നെ ഇവ ചൂണ്ടയിൽ
പെട്ടെന്ന് തന്നെ ചാടിപ്പിടിക്കുമായിരുന്നു.
വെള്ളപ്പൊക്കത്തിലും തലയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെയും
വളരുന്ന കന്നിക്കൊളപ്പാല ,ചെന്നെല്ല്, ഇവ കതിരാകുമ്പോൾ തുലാ മഴയിൽ
പുതു വെള്ളത്തിൽ പുളച്ചു വരുന്ന ഇവറ്റകളെ ചൂണ്ടയിൽ പിടിക്കുമ്പോൾ
വായിൽ നിന്ന് നെൽകതിരിലെ നറുമ്പാൽ ഊറിയിരുന്നതായി ഞാൻ
ഓർക്കുന്നു.
NB ഇവ അത്ര രുചിയുള്ള മീനല്ല,എങ്കിലും വറുത്തുപയോഗിച്ചാൽ നന്ന്

ഇതിന്റെ തൈലം കിട്ടുമോ
ReplyDeleteI