ശ്രേഷ്ഠ മലയാളം
ചെന്തമിഴ് തായ് മൊഴിയിൽ
നിന്നുണ്ടായചന്തമിയ-
ന്നൊരു,ഭാഷയെൻ ഭാഷ
മലയാളം.
തുഞ്ചത്തെയാചാര്യനാം
എഴുത്തച്ഛൻ,മഹാശയൻ
തൻശാരികപ്പൈതലൊപ്പം
വളർത്തിയെടുത്തൊരു
കിളിക്കൊഞ്ചലിൻ
തേനൂറും ഭാഷ-
യെൻ ഭാഷ
മലയാളം.
ചെറുശ്ശേരി നമ്പൂതിരി
പാടിയ കൃഷ്ണഗാഥയാം
താരാട്ടുപാട്ടുംകേട്ട്
ഉറങ്ങി,യുണർന്നൂ,
ശ്രീയാർന്ന ശിശുവാം
മലയാളം .
കുഞ്ചന്റെ തുള്ളൽപ്പാട്ടിൻ
ദ്രുതതാളത്തിനൊത്തു
തുള്ളിക്കളിച്ചു
കുമാരിയായ് വളർന്നൂ
മലയാളം.
ആശാന്റെ ലീലാവിലാസമേറും
കാവ്യങ്ങൾ
ആശയോടെയവൾ
കേട്ടു പഠിച്ചതും,
ഉള്ളൂരിൻ പാണ്ഡിത്യമേറും
പദാവലി
ഉള്ളിലാക്കാൻ
മന:പാഠം പഠിച്ചതും,
വള്ളത്തോളിൻ തൂലിക
പടവാളായെഴുതി-
യൊരുള്ളിൽ തട്ടും
ദേശീയഗാനം പാടി,
ഭാരത നാടിൻ മോചന
രണാങ്കണം,തന്നിൽ
ആവേശം തുടിക്കും
മനമോടരാടിയതും
മറക്കാൻ കഴിയുമോ?
വൈലോപ്പള്ളിയും
ചങ്ങമ്പുഴയുമെഴുതിയ
വിപ്ലവകവിതതൻ
മാസ്മര ലഹരിയിൽ
നവയുഗലോകപ്പിറവി
കാണാനുൾപുളകത്തോ-
ടെയവൾ യുവത്വം
തുടിക്കും കരളുമായ്
കാത്തിരുന്നതും
വിസ്മരിച്ചീടാമോ?
ബഷീറും,ദേവും,പിന്നെ
എം.ടി.യുമൊക്കെക്കൂടി
വികസ്വരമാക്കി ,
മലയാളത്തനിമ
യെഴുന്നോരു പുതു
നോവൽ,കഥാ
സാഹിതീശാഖ,
ഭാഷ -ഭാഷാന്തരം ചെയ്തു
വിശ്വഭാഷകൾക്കൊപ്പം
പടർന്നുപന്തലിച്ചു
വളർന്നതറിയില്ലേ ?
അടൂരും,അരവിന്ദനും
കൂട്ടുകാരും ചേർന്നു
നിർമ്മിച്ചോരഭ്രകാവ്യങ്ങൾ
വിശ്വപ്രസിദ്ധിനേടിയില്ലേ ?
ഭാസ്കരൻ മാഷും പിന്നെ
വയലാർ,
ഓയെൻവീയും
സാഹിത്യ ഭംഗിയാർന്നതി-
ലളിതസുന്ദരമാം,
പദവിന്യാസമേറും
ഭാവഗാനങ്ങളാൽ തീർത്ത
സിനിമാഗാനമെന്ന,
ജനകീയമായൊരു നവ
കവിതാശാഖയെൻ
ഭാഷയ്ക്ക് മുതൽക്കൂട്ട് .
ഭാഷയിതെന്റെ,ഭാഷ
യമ്മിഞ്ഞപ്പാലുപോൽ
ഞാൻ നുകർന്നൊരു
തേനൂറും മലയാളം
ശ്രേഷ്ഠമാം ഭാഷയായി,
കീർത്തിയാർജ്ജിച്ച
സദ് വാർത്ത കേട്ടിന്നു
നമ്മൾ സാദരം നമിക്കുക!
മലയാണ്മയ്ക്ക് ജന്മം നല്കി,
വളർത്തിവലുതാക്കാൻ
അക്ഷീണ,മഹോരാത്രം
പ്രയത്നിച്ചോരാ
പൂർവ സൂരികളാകും
പ്രതിഭാധനന്മാരെ!
നമുക്കെന്നും സ്മരിക്കാം
സാദരം നമിച്ചിടാം!
ചെന്തമിഴ് തായ് മൊഴിയിൽ
നിന്നുണ്ടായചന്തമിയ-
ന്നൊരു,ഭാഷയെൻ ഭാഷ
മലയാളം.
തുഞ്ചത്തെയാചാര്യനാം
എഴുത്തച്ഛൻ,മഹാശയൻ
തൻശാരികപ്പൈതലൊപ്പം
വളർത്തിയെടുത്തൊരു
കിളിക്കൊഞ്ചലിൻ
തേനൂറും ഭാഷ-
യെൻ ഭാഷ
മലയാളം.
ചെറുശ്ശേരി നമ്പൂതിരി
പാടിയ കൃഷ്ണഗാഥയാം
താരാട്ടുപാട്ടുംകേട്ട്
ഉറങ്ങി,യുണർന്നൂ,
ശ്രീയാർന്ന ശിശുവാം
മലയാളം .
കുഞ്ചന്റെ തുള്ളൽപ്പാട്ടിൻ
ദ്രുതതാളത്തിനൊത്തു
തുള്ളിക്കളിച്ചു
കുമാരിയായ് വളർന്നൂ
മലയാളം.
ആശാന്റെ ലീലാവിലാസമേറും
കാവ്യങ്ങൾ
ആശയോടെയവൾ
കേട്ടു പഠിച്ചതും,
ഉള്ളൂരിൻ പാണ്ഡിത്യമേറും
പദാവലി
ഉള്ളിലാക്കാൻ
മന:പാഠം പഠിച്ചതും,
വള്ളത്തോളിൻ തൂലിക
പടവാളായെഴുതി-
യൊരുള്ളിൽ തട്ടും
ദേശീയഗാനം പാടി,
ഭാരത നാടിൻ മോചന
രണാങ്കണം,തന്നിൽ
ആവേശം തുടിക്കും
മനമോടരാടിയതും
മറക്കാൻ കഴിയുമോ?
വൈലോപ്പള്ളിയും
ചങ്ങമ്പുഴയുമെഴുതിയ
വിപ്ലവകവിതതൻ
മാസ്മര ലഹരിയിൽ
നവയുഗലോകപ്പിറവി
കാണാനുൾപുളകത്തോ-
ടെയവൾ യുവത്വം
തുടിക്കും കരളുമായ്
കാത്തിരുന്നതും
വിസ്മരിച്ചീടാമോ?
ബഷീറും,ദേവും,പിന്നെ
എം.ടി.യുമൊക്കെക്കൂടി
വികസ്വരമാക്കി ,
മലയാളത്തനിമ
യെഴുന്നോരു പുതു
നോവൽ,കഥാ
സാഹിതീശാഖ,
ഭാഷ -ഭാഷാന്തരം ചെയ്തു
വിശ്വഭാഷകൾക്കൊപ്പം
പടർന്നുപന്തലിച്ചു
വളർന്നതറിയില്ലേ ?
അടൂരും,അരവിന്ദനും
കൂട്ടുകാരും ചേർന്നു
നിർമ്മിച്ചോരഭ്രകാവ്യങ്ങൾ
വിശ്വപ്രസിദ്ധിനേടിയില്ലേ ?
ഭാസ്കരൻ മാഷും പിന്നെ
വയലാർ,
ഓയെൻവീയും
സാഹിത്യ ഭംഗിയാർന്നതി-
ലളിതസുന്ദരമാം,
പദവിന്യാസമേറും
ഭാവഗാനങ്ങളാൽ തീർത്ത
സിനിമാഗാനമെന്ന,
ജനകീയമായൊരു നവ
കവിതാശാഖയെൻ
ഭാഷയ്ക്ക് മുതൽക്കൂട്ട് .
ഭാഷയിതെന്റെ,ഭാഷ
യമ്മിഞ്ഞപ്പാലുപോൽ
ഞാൻ നുകർന്നൊരു
തേനൂറും മലയാളം
ശ്രേഷ്ഠമാം ഭാഷയായി,
കീർത്തിയാർജ്ജിച്ച
സദ് വാർത്ത കേട്ടിന്നു
നമ്മൾ സാദരം നമിക്കുക!
മലയാണ്മയ്ക്ക് ജന്മം നല്കി,
വളർത്തിവലുതാക്കാൻ
അക്ഷീണ,മഹോരാത്രം
പ്രയത്നിച്ചോരാ
പൂർവ സൂരികളാകും
പ്രതിഭാധനന്മാരെ!
നമുക്കെന്നും സ്മരിക്കാം
സാദരം നമിച്ചിടാം!
