Wednesday, May 8, 2013

വൃശ്ചികക്കാറ്റിനോട്

വൃശ്ചികക്കാറ്റിനോട് 

ആരിയൻകാവും തീണ്ടിവരുന്നൊരു
വൃശ്ചികക്കാറ്റേ,കുസൃതിക്കാറ്റേ,
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ വികൃതികൾ,
നീ കാട്ടും കുസൃതികൾ.

പച്ചപ്പാവാട ചാർത്തിനിലകൊള്ളും 
സഹ്യമലനിരയിൽ,
ഒച്ചവക്കാതെ നീയെത്തിപ്പറത്തിടും
പച്ചിലപ്പാവാട.
പച്ചിലക്കൂട്ടത്തെയാകെയുലച്ചിട്ടു
പൊട്ടിച്ചിരിക്കുന്നു നീ ? 
നീ വികൃതിയായ് 
വീശിത്തകർക്കുന്നു . 

ആലിലക്കൊമ്പിലിരുന്നു,കുഴലൂതി,
ഗോപികമാരഹങ്കാരികൾ,തൻ  
ചേലകളാകവേ,കാറ്റിൽ പറത്തി
ആലിൻ മരത്തിൽ തൂക്കിയവൻ 
കണ്ണന്റെ വേഷത്തിലെത്തും,നീ,
പിന്നെ, തോരെയിടാനയക്കോലിൽ 
വിരിയിട്ടോരീറൻ തുണികളെല്ലാം 
വർന്നിട്ടു വാനിൽപ്പറത്തീടും . 
നാട്ടിൻപുറം തന്നിൽ കുട്ടികൾ
പട്ടംപറത്തിടുംചേലിൽ..... 

കുട്ടിക്കളിയുമായ് തുണികൾ പറത്തി,
നീ,ദൂരെ,വിദൂരമാം,താഴ്വര തന്നിലെ 
വന്മരക്കൊമ്പിൽ മനോഹര 
തോരണം ചാർത്തിയപോൽ !

നാണംകുണുങ്ങി പെണ്‍കുട്ടിതൻ 
കുട്ടിപ്പാവാട മേലേക്ക്,മേലേക്ക്,
മെല്ലെയുയർത്തിച്ചുരുട്ടി നീ  
നാണം കെടുത്താറില്ലേ?
അവരുടെ മാനം കെടുത്താറില്ലേ ?
നാണിച്ചു നില്ക്കുന്ന പെണ്‍കിടാവിൻ 
കാതിൽ വേണ്ടാത്തതോതാറില്ലേ,  
നീ,വേണ്ടാത്തതോതാറില്ലേ?


മുട്ടിൻമുകളിൽ മുച്ചാണ്‍ തുണിയുമായ്‌  
ടെന്നീസ് കളിക്കാരിപ്പെണ്ണുങ്ങളെപ്പോൽ   
"ഹൈ ഹീൽ ഷൂസും" പട്ടുകുടയുമായ് 
നാടുകാണാനെത്തും നാടൻ മദാമ്മമാർ 
ചുഴലിക്കാറ്റായ് ,നീ വീശിയടിക്കുമ്പോൾ  .
ആകെ വശംകെടും കാഴ്ചകൾ കണ്ടിട്ടു  
നാട്ടാരുമോത്തു നീ പൊട്ടിച്ചിരിക്കില്ലേ ? 
വീണ്ടും കരുത്തോടെ ചുറ്റിയടിക്കില്ലേ ?     

ആരിയൻകാവും തീണ്ടിവരുന്നൊരു
തെമ്മാടിക്കാറ്റേ,കുസൃതിക്കാറ്റേ
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ കുസൃതികൾ.നിന്റെ വികൃതികൾ 

(ആര്യൻകാവു ചുരത്തിലൂടെ ഡിസംബർ  മാസാരംഭത്തോടെ തമിഴ് നാട്ടിൽനിന്നും കേരളത്തിലേക്ക്ശക്തിയായ കാറ്റു വീശാറുണ്ട് .ഈ കാറ്റ്  പലവിധത്തിലുള്ള ശല്യങ്ങളും ഉണ്ടാക്കാറുണ്ട് നമുക്ക്.പഴമക്കാർ ഈ കാറ്റിനെ വറുതിക്കാറ്റ് എന്നാണു പറയുക.)

No comments:

Post a Comment