തിമിതമില്ലാ മാനവർ നാം
തിമിര ബാധിതർ,
പരദൂഷണം
ഭൂഷണമായ്
കരുതിടുവോർ നമ്മൾ
അപകടം പിണഞ്ഞവരെ
ആശ്വസിപ്പിക്കാതെ,
അവരുടെ പടമെടുക്കാൻ
വെമ്പൽ കൊള്ളുവോർ
നിണമൊഴുകും വീഥികളിൽ
കുറുനരിയെപ്പോൽ
രുധിരപാന രുചി നുണയാൻ
കൊതി പൂണ്ടവർ !
തിമിതമില്ലാ മാനവർ നാം
തിമിര ബാധിതർ
നാം
തിമിര ബാധിതർ!
No comments:
Post a Comment