"നാഴൂരിപ്പാലുകൊണ്ട് നാടാകെ" പാട്ടിന്റെ "മഞ്ഞണിപ്പൂനിലാവ്" പരത്തിയ കവി തന്നെ ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഒരു കുമ്പിൾ കണ്ണീരുപ്പിട്ടു കർക്കിടകത്തിൽ കരിക്കാടി മോന്തുന്ന ശരാശരി മലയാളിയുടെ ദൈന്യതയെക്കുറിച്ചും പാടി . ഗ്രാമീണത ഓളം തുള്ളുന്ന കവിതകൾ എഴുതി ഭാസ്കരൻ മാഷും നാടൻ പാട്ടിന്റെ നാടോടി പാട്ടിന്റെ ശീലുകൾ പകർന്ന രാഘവൻ മാഷും സമ്മേളിച്ചപ്പോൾ "കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കുന്ന" നാടൻ പെണ്ണായി മലയാള ചലച്ചിത്ര ഗാനങ്ങൾ നമ്മുടെ മുന്നില് കാൽ വിരൽ കൊണ്ടൊരു കളം വരച്ചു നാണം കുണുങ്ങി നിന്നു .
No comments:
Post a Comment