Monday, September 30, 2013

ഒരു വാശിയേറിയ ഫുട്ബാൾ മത്സരം


 ഒരു വാശിയേറിയ ഫുട്ബാൾ മത്സരം 

ഫുട്ബാൾ മത്സര പ്രേമികളുടെ ശ്രദ്ധ 1959 -ൽ ചങ്ങനാശ്ശേരി എസ.ബി. കോളേജിൽ നടന്ന ഒരു ഫുട്ബാൾ മത്സരത്തിലേക്ക് ഞാൻ ക്ഷണിക്കുകയാണ്.അന്ന് കേവലം 12 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എന്റെ മനസ്സിൽ പതിഞ്ഞ കാര്യങ്ങൾ ആണ് ഞാൻ എന്റെ ഓർമ്മയിൽ നിന്നും ഇവിടെ പുനരാവിഷ്കരിക്കുന്നത്. പക്ഷെ എന്റെ ഈ ആവിഷ്കാരം ഏറെക്കുറെ സത്യസന്ധമാണെന്നു പറയാൻ എന്നെ അനുവദിക്കുക.
എസ.ബി.കോളേജു മാനജുമെന്റു സംഘാടകരായിരുന്നതും പിന്നീട് നിലച്ചു പോയതുമായ നിരവധി ഫുട്ബാൾ ടൂർണമെന്റുകളിൽ പെട്ടതുമായ ബിഷപ്പ് കുര്യാളശ്ശേരി ട്രോഫി ഓപ്പണ്‍ ടൂർണമെന്റ്. 
ഫൈനൽ മത്സരം.
പങ്കെടുക്കുന്നത് 
കോട്ടയം ഹിന്ദു മുസ്ലീം ക്രിസ്ത്യൻ ക്ലബ്ബ് ( H.M.C CLUB, KOTTAYAM ), 
എസ.ബി. ഹൈസ്കൂൾ എന്നീ ടീമുകൾ. 

എസ.ബി.ഹൈസ്കൂൾ ടീം, എസ.ബി.കോളേജു "ബി" ടീമിനെയും എച് .എം.സി. ക്ലബ്ബു,എസ.ബി.കോളജു "എ" ടീമിനെയും തോല്പ്പിച്ചാണ് ഫൈനൽസിൽ എത്തിയിട്ടുള്ളത്. 

എച് .എം.സി. ക്ലബ്ബു, ക്യാപ്ടൻ സംസ്ഥാന ഫുട്ബാൾ ടീം പ്ലെയെർ കമ്മരുദ്ദീൻ ഉൾപ്പെടെയുള്ളവർ കോട്ടയത്തെ പ്രശസ്തമായ മാമ്മൻ മാപ്പിള ട്രോഫി ടൂർണമെന്റിലും മറ്റു പങ്കെടുത്തിട്ടുള്ള പരിചയ സമ്പന്നരടങ്ങിയതാണ് .

എസ.ബി.ഹൈ സ്കൂൾ ടീമിൽ താഴെപ്പറയുന്നവർ ഉൾപ്പെട്ടിരുന്നു.
ഗോളി സി.എ ആന്റണി (പരിചയ സമ്പന്നനായ ഔസേഫ് ഈപ്പൻ ഇന്ന സ്ഥിരം ഗോളിക്ക് പകരക്കാരനായാണ് ആന്റണി എത്തുന്നതു ) . 

മുന്നേറ്റനിര 

ജോര്ജുസെബാസ്ത്യൻ, ടി.സി ആന്റണി, എം.ടി.ചാക്കോ (പുല്ലാട് സ്വദേശി, ആലുവാ സെറ്റിൽമെന്റു ഹൈസ്ക്കൂളിൽ നിന്നും മികച്ച കളിക്കാരനെന്ന നിലയിൽ ഇരവിപേരൂർ സ്വദേശിയും എസ.ബി.ഹൈ സ്കൂളിലെ ഡ്രിൽ മാസ്ടരുമായിരുന്ന വർഗീസ്‌ സാർ കണ്ടെത്തിയ കളിക്കാരൻ എസ.ബി.യിൽ ഫ്രീ ബോര്ടിംഗ് സൌകര്യത്തോടെ പഠിക്കുവാൻ വന്നയാൾ ). . 
പ്രതിരോധനിര "മൂര്ഖാൻ" എന്ന വിളിപ്പേർ ഉണ്ടായിരുന്നതും "മണമ" കുടുംബാംഗമായ ഇരുണ്ടു മെലിഞ്ഞഒരു പയ്യൻ. രവീന്ദ്രൻ എന്ന "സ്റ്റൊപ്പെർ ബാക്ക്" ടീമിന്റെ അസിസ്റ്റന്റ്‌ മാനജർ ആയിരുന്ന കെ.ജെ. സെബാസ്ത്യൻ സാറിനോട് (ഇദ്ദേഹം പിന്നീട് അധ്യാപക ജോലി ഉപേക്ഷിച്ചു എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി തേടി) മോശമായി പെരുമാറിയതിന് ടീമിൽ നിന്ന് പുറത്താക്കപ്പെടുകയും പകരം ജൂനിയർ ടീമിൽ നിന്ന് പ്രൊമോഷൻ കിട്ടിയ ആളുമാണ് മൂർഖൻ. ബാൾ കിക്ക് എടുക്കുമ്പോൾ ചീറ്റുന്ന സ്വഭാവം ഉണ്ടായിരുന്നതിനാലാണ് ഈ വിളിപ്പെരുണ്ടായതെന്നു സി.എ ആന്റണി സാർ പിന്നീട് എന്നോട് വിശദീകരിച്ചിരുന്നു. മറ്റൊരാൾ "നാഗം" എന്ന് വിളിപ്പേരുള്ള നാകത്തിൽ കുടുംബാംഗമായ ഒരാളായിരുന്നു നാകത്തിൽ ചാക്കോച്ചൻ എന്നയാളുടെ മകനാണെന്ന് നേരിയ ഓര്മ്മ .
ക്രിസ്റ്റി ഫെർനാന്റാസ് (തിരുവനതപുരം സ്വദേശി . സെന്റ്‌ ജോസപ്ഫ്സ് സ്കൂളിൽ നിന്നും കൊണ്ടുവന്ന, ബോർഡിങ്ങിൽ താമസിപ്പിച്ചു പഠിച്ചിരുന്ന നല്ലകളിക്കാരൻ. ഇദ്ദേഹം ഹോക്കി കളിക്കാരൻ കൂടിയായിരുന്നു. തിരുവനന്തപുരത്തു കേശവദാസപുരത്തു സെന്റ്‌ മൈക്കിൾസ് ബേക്കറി നടത്തിയിരുന്നു). 
ടി.സി.സെബാസ്ത്യൻ,ജോര്ജു സെബാസ്ട്യൻ എന്നിവർ പിന്നീട് ഏയർഫോര്സു ടീമിലോ മറ്റോ കളിച്ചിരുന്നുവെന്നു തോന്നുന്നു. കൂടുതൽ വിവരങ്ങൾ മാലൂക്കാവിനടുത്തു താമസിക്കുന്ന സി.എ ആന്റണി സാറിനു അറിയാം അദ്ദേഹം പില്കാലത്ത് എസ.ബി.ഹൈ സ്കൂൾ അധ്യാപകനായിരുന്നു.(പ്രസിദ്ധ ചിത്രകാരനായ അദ്ദേഹം ഗുരുദക്ഷിണ പോലെ 'എന്റെ പിതാമഹിയുടെ "ച്ഛായാചിത്രം" മനോഹരമായി വരച്ചു നല്കിയതും ഞാൻ ഒര്മ്മിക്കുന്നു) 
ടീമിന്റെ മാനേജർമാരായി എന്റെ പിതാവ് "കുഞ്ചായാൻ സാർ" എന്ന് വിളിച്ചിരുന്ന പി.സി.ചാക്കോസാർ, "കൊച്ചുകൂട്ടുമ്മ" എന്ന് വിളിക്കപ്പെട്ടിരുന്ന കൂട്ടുമ്മേൽ ജോര്ജു സാർ എന്നിവരായിരുന്നു. കളി നിയന്ത്രിച്ചിരുന്നത് ഒരു അയ്പ്പുസാറും ടൂർണമെന്റ് ഒഫീഷ്യൽ ഡി.വര്ഗീസ് സാറുമായിരുന്നു.(കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്സ് കോളേജു മുൻ പ്രിൻസിപ്പൽ, കളി നടക്കുന്ന കാലത്ത് എസ.ബി. കോളേജു ഹിസ്ടറി അധ്യാപകനും സ്പോട്സ് & ഗെയിംസ് വിഭാഗ മേധാവിയും,ഡി.വര്ഗ്ഗീസ് എം. എ എന്നറിയപ്പെട്ടിരുന്ന പ്രശസ്തിയുള്ള നാടകനടനുമായിരുന്നു )

ഞാൻ പറഞ്ഞു വരുന്നത് കളിയെക്കുറിച്ചാണല്ലോ. 
അത് തുടരട്ടെ, 
കളിക്ക് മുൻപ് എസ.ബി.യിലെ സാറന്മാരോട് "കമ്മർ" എന്നറിയപ്പെട്ടിരുന്ന കമറുദ്ദീൻ പറയുകയുണ്ടായത്രേ! "നമ്മുടെ കൊച്ചു പിള്ളാരല്ലേ, സാർ, ഒരു മൂന്ന് ഗോളിൽ കൂടുതൽ ഞങ്ങൾ അടിക്കില്ല ".
പക്ഷെ കളി തുടങ്ങിയപ്പോൾ, കളി കാര്യമായപ്പോൾ,കമ്മറിന്റെ വാക്കുകൾ "വീണ്‍ വാക്കുകളായി" മാറിപ്പോയി. മത്സര സമയം കഴിഞ്ഞപ്പോൾ സ്കോർനില 1-1
ആദ്യം ഗോളടിച്ചത് എസ.ബി.യുടെ സെന്റർ ഫോർവേഡ് ടി.സി.സെബാസ്റ്റ്യൻ. എം ടി .ചാക്കോ, ജോര്ജു സെബാസ്ട്യൻ എന്നിവരുടെ മികച്ച പന്തടക്കവും സ്പീഡും ഒരുക്കിയ മുന്നേറ്റത്തിന്റെ അവസാനം ഹെഡ് ചെയ്താണ് ടി.സി. സെബാസ്ട്യൻ ഗോൾ സ്കോര് ചെയ്തത്. അതിൽ "ദൈവത്തിന്റെ കൈ"സഹായം ഉണ്ടായിരുന്നെങ്കിലും എച് .എം. സികാരുടെ പ്രതിഷേധം ഐയ്പു സാർ വക വച്ചില്ല. തുടർന്ന് എക്സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിനാണ് വീരവാദം പറഞ്ഞു വന്ന ക്ലബ്ബുകാർ തങ്ങളുടെ മാനം കാത്തത്‌.
കേരള യൂനിവെർസിറ്റി കളിക്കാരനായിരുന്ന കെ.എസ.മാത്യൂ .നായകനായിരുന്ന, എ.എസ. ലൂക്കോസ്, ജോണ്‍ ലൂക്കോസു തുടങ്ങിയ പ്രഗൽഭർ ഉൾപ്പെട്ടിരുന്ന എസ.ബി.കോളേജു ടീമിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു തോല്പിച്ചാണ് 
എച് .എം.സി.കാർ ഫൈനൽ മത്സരത്തിനു വന്നത് എന്നും ഓർക്കണം .
മത്സരത്തിനു ശേഷം കൊച്ചു സി.എ. ആന്റണിയെ തോളിലേറ്റി എച് .എം.സി. ടീം ഗോളി മൈതാനത്തിൽ വലം വച്ചത് എസ.ബി.ഹൈ സ്കൂളിനെ പിന്തുണച്ച കാണികളിൽ ഒരാളായിരുന്ന ഞാൻ ഓർക്കുമ്പോൾ, ഇപ്പോഴും അഭിമാനപുളകിതനാകുന്നു. ശരിക്കും പറഞ്ഞാൽ മികച്ച ഗോൾ കീപ്പിങ്ങിലൂടെ മത്സരം ജയിപ്പിച്ചത് കൊച്ചു ആന്റണി ആയിരുന്നു.
എസ.ബി.ഹൈസ്കൂളിൽ അധ്യാപകനും പിന്നീട് അരുവിത്തുറ സെന്റ്‌ ജോര്ജു ഹൈസ്കൂളിലെ ഹെഡ് മാസ്റ്റരുമായിരുന്ന ടി.ഡി.ചാക്കോ സാറിന്റെ മകൻ ടി.സി സെബാസ്ത്യനു ആണ് ദൈവത്തിന്റെ കൈ സഹായം കിട്ടിയ ആദ്യ വ്യക്തി) 
മാത്തപ്പൻ എന്ന് വിളിക്കുന്ന ഒരു മാത്യൂ കുട്ടംപേരൂർ, സീ.ജേ എന്ന് വിളിച്ചിരുന്ന ചക്കുപുരക്കൽ കുടുംബാംഗവും ,ഈ ഗ്ലാമർ ടീമിൽ അംഗങ്ങൾ ആയിരുന്നു. 
ഇവരെ പരിശീലിപ്പിച്ചിരുന്നത് എസ.ബി.യുടെ പഴയ കളിക്കാരനും1960 കളിൽ എം.ആർ.സി വെല്ലിംഗ്റ്റൻ, സെർവിസസ് എന്നീ ടീമുകളിൽ സ്ഥിര സാന്നിധ്യമായിരുന്ന ശ്രീ ചെറിയാൻ ആണെന്ന് തോന്നുന്നു.

No comments:

Post a Comment