Friday, November 23, 2012

മാ നിഷാദാ"


 മാ നിഷാദാ"

വിഷുപ്പക്ഷി തന്‍ പാട്ട്
കേള്‍ക്കാത്ത പുലരിയും   
വിഷുക്കണി കണ്ടുണരാന്‍
മടിക്കുന്ന  ബാല്യവും   
ഉറച്ചൊന്നു പെയ്യാന്‍
വിതുമ്പുന്ന  വര്‍ഷവും
പതുക്കെയെന്‍ മലയാള-
തനിമയില്ലാതെയായ്..

വയലുകളെല്ലാം
വനങ്ങളായ്‌ മാറിയോ?
ഉയരുന്ന ഫ്ലാറ്റുകള്‍
നിറയും വനങ്ങളായ്‌.

ഒരു ചില്ല പോലുമി
ല്ലില്ലിവിടില്ല,       
ഒരുകിളിക്കുഞ്ഞിനു
ചേക്കേറിടാന്‍...
ഒരുചില്ല തേടിയലയു-
മൊരമ്മക്കിളിയുടെ 
വേദനയാരറിവൂ.. 

മനുജന് പാര്‍ക്കുവാ-
നംബരചുംബിയാം
നിലയങ്ങള്‍ തീര്‍ക്കും
തിരക്കില്‍ നാമേവരും  
കിളികള്‍ തന്‍ രോദന  
നിനദം ശ്രവിക്കുമോ ?

"മാ നിഷാദാ" എന്ന്
ശപിച്ചിടാന്‍ ത്രാണി
യേറുന്ന മാമുനിയില്ലല്ലോ?

"കാലമിനിയുമുരുളും
വിഷു വരും
വര്‍ഷം വരും
തിരുവോണം വരും"
അപ്പോളിവിടെ നമുക്കില്ല
താരില്ല, തളിരില്ല ,പൂവില്ല
പൂത്താലമേന്തും വസന്തമില്ല
ഈ മലയാളക്കര തന്നേ
നമുക്കന്യമാകും ദിനം
അനതി വിദൂരമായകലെയല്ല.  
  

No comments:

Post a Comment