Wednesday, November 28, 2012

താഴം പൂവേ താലോലം പൂവേ

 താഴം പൂവേ താലോലം പൂവേ

താഴം പൂവേ താലോലം പൂവേ
താഴത്തെ കാട്ടിലെക്കെന്തിനു വന്നു
കാമബാണങ്ങളിലൊന്നായി മാറാന്‍
കാമിച്ചു, ഞാന്‍ പോയി കാമനെതേടി.
കൂട്ടിന്നു വന്നൊരു ഗന്ധര്‍വനെന്നെ
പാട്ടിലാക്കി,വാനില്‍ ചുറ്റിനടന്നു.
പാതി വഴിക്കവനെന്നെ തഴഞ്ഞു
പാട്ടും പാടി പറന്നങ്ങു പോയി 

ഖിന്ന,ഞാന്‍ താഴേക്കു വന്നിടും നേരം
ഖിന്നതയാര്‍ന്ന ബ്രഹ്മാവിനെ കണ്ടു.
ശിവപാദം തേടിയലഞ്ഞ മഹാവിഷ്ണു
ശിവശീര്‍ഷ ദര്‍ശി ബ്രഹ്മാവിന്‍റെ, സാക്ഷി
കള്ളത്തരം ചൊല്ലിയെന്നതിനാല്‍ ഞാന്‍ 

കൊള്ളരുതാത്തവളെന്നു ശപിച്ചു.   
അന്നു തൊട്ടിന്നോളം  ഞാനേകയായി 
വന്നു പെട്ടീ ക്കൈത മുള്ളിന്റെയുള്ളില്‍
പൂജയ്കെടുക്കാതെ പരിത്യക്തയായി 
ആജീവനാന്തം  കഴിയുന്നു ഞാനും. .   
    

  

No comments:

Post a Comment